Search
Breaking News
കുട്ടികളുടെ class Magazine മത്സരം
Ayyanthole: എല്ലാ വർഷവും നടത്താറുള്ള ക്ലാസ് മാഗസിൻ മത്സരം ഈ വർഷവും നടത്തുവാൻ തീരുമാനമായി.' ദൈവവചന കേന്ദ്രീകൃത വിശ്വാസപരിശീലനം 'എന്നതാണ് ഈ വർഷത്തെ വിഷയം. ചിത്രരചന, കഥ, കവിത, നാടകം മുതലായ ഏതുതരം രചനകളും ക്ലാസ് മാഗസിന് അരി കുട്ടികൾക്ക് ഒരുക്കാവുന്നതാണ് . തിരഞ്ഞെടുക്കപ്പെടുന്ന നല്ല മാഗസിന് സമ്മാനവും എല്ലാ വർഷത്തെ പോലെ ഈ വർഷവും ഉണ്ടായിരിക്കും.
കാണാതെ പോകരുത് ഈ കുഞ്ഞ് നന്മകളെ
Ayyanthole : ഏതൊരു പരിപാടിയുടെ വിജയത്തിന് പിന്നിലും പ്രവർത്തിക്കുന്ന ആരുമറിയാത്ത ഏതാനും ചില വ്യക്തികൾ കാണും. ലോഗോസിനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയായി നടക്കുമ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച ഈ കുഞ്ഞു കരങ്ങളെ കാണാതിരിക്കാൻ സാധ്യമല്ല.
ലോഗോസ്2022: ഒരുക്കങ്ങൾ പൂർത്തിയാക്കി അയ്യന്തോൾ
തൃശ്ശൂര്‍ ബൈബിള്‍ അപ്പസ്തൊലേറ്റ് അതിരൂപതതലത്തില്‍ ലോഗോസ് ക്വിസ് മത്സരങ്ങള്‍ക്ക് മുന്നൊരുക്കമായി അണിയിച്ചൊരുക്കുന്ന വിപുലമായ മത്സരങ്ങളാണ് "വെരിത്താസ് ക്വിസ്" പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ട്, വചനത്തില്‍ നിലനിന്ന്, സ്നേഹത്തിന്റെ ഐക്യത്തില്‍, വഴിയും സത്യവും ജീവനുമായവനെ പിന്‍ചെന്ന് സത്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കും നിത്യജീവന്റെ പരിപൂര്‍ണ്ണതയിലേക്കും കടന്നുവരുവാന്‍ ദൈവജനത്തെ നയിക്കുന്നതാകട്ടെ ഈ വെരിത്താസ് ക്വിസ്... വി. യോഹന്നാന് പറഞ്ഞിരുന്നു നിങ്ങള്‍ സത്യത്തെ അറിയുന്നവരാണെങ്കില്‍ "സത്യം നിങ്ങളെ സ്വതന്ത്രരാക്കിക്കൊള്ളുമെന്ന്"
നമ്മുടെ ഇടവകയിലും ലോഗോസ് ക്വിസ് നായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. പള്ളി ഹാളിൽ വെച്ചിട്ട് ആയിരിക്കും പരീക്ഷകൾ നടക്കുന്നത് . 204 പേരാണ് ലോഗോസ് ക്വിസ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത് അവർക്കുള്ള ഹാൾടിക്കറ്റുകൾ എല്ലാം തയ്യാറായി കഴിഞ്ഞു. കാറ്റിക്കിസം വിദ്യാർത്ഥികൾക്കായുള്ള ഹാൾടിക്കറ്റുകൾ നാളെ രാവിലെ ക്ലാസ്സുകളിൽ വച്ച് അധ്യാപകർ വിതരണം ചെയ്യുന്നതാണ് . ഉച്ചക്ക് 2 മണി മുതൽ 3 വരെയാണ് പരീക്ഷാ സമയം .
സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് നമ്മെ നയിക്കുന്ന സഹായകനോടൊത്ത് നമുക്കും വചനോപാസകരാകാം!!!
Teachers tour 2022
Ayyanthole : യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം
അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള ഓരോ യാത്രയിലും പ്രതിഫലിക്കും. നമ്മിലെ ശിശുവായ സഞ്ചാരി ആ യാത്രയിൽ ഒട്ടേറെ അനുഭവ പാഠംങ്ങൾ സ്വായത്തമാക്കി കാണും.
എല്ലാവർഷവും ഒരിക്കൽമാത്രം പോകുന്ന അധ്യാപകരുടെ വിനോദയാത്ര 2 വർഷങ്ങളായി കോവിഡ് കാരണം പോകുവാൻ സാധിച്ചിരുന്നില്ല. അതിനാൽ ഇത്തവണ മുൻവർഷങ്ങളിൽ പഠിപ്പിച്ച അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ട് ആയിരുന്നു 21/09/22 ന് യാത്ര. രാവിലെ 6:30 ന് വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച യാത്ര രാത്രി 10:00 ന്
പള്ളിയിൽ തിരിച്ച് എത്തി അവസാനിച്ചു. യാത്ര co-ordinate ചെയ്ത പ്രിൻസിപ്പൽ, ജോസ് സർ, ജെയ്സൺ മാഷ് എന്നിവർക്ക് അധ്യാപകർ പ്രതേകം നന്ദി അറിയിച്ചു.
പി ടി എ ജനറൽബോഡി
പ്രകാശം പരത്തിയ ജിവിതം വിടവാങ്ങിയിട്ട് ഇന്ന് 25 വർഷം
കൊൽക്കത്ത • അഗതികളുടെ അമ്മയും കനിവിന്റെ മാലാഖയുമായ മദർ തെരേസ യുടെ സ്നേഹസാന്നിധ്യം മറഞ്ഞിട്ട് ഇന്ന് 25 വർഷം . 1910 ഓഗസ്റ്റ് 26 ന് അൽബേനിയൻ ദമ്പതികളുടെ മകളായി മാസിഡോണിയയിലാണു മദർ തെരേസയുടെ ജനനം. യഥാർഥ പേര് ആഗ്നസ് ബൊ ജക്സ്യൂ. കൊൽക്കത്തയിൽ മിഷനറി പ്രവർത്തനത്തിനെത്തിയ ജസ്യൂട്ട് മി ഷനറിമാരുടെ കത്തുകളിൽനിന്നാണ് ആ നഗരത്തിലെ മനുഷ്യരുടെ വേദനക ളെക്കുറിച്ചും നരകതുല്യമായ ജീവിത ത്തെക്കുറിച്ചും ആഗ്നസ് അറിയുന്നത് . വിദ്യാഭ്യാസത്തിനുശേഷം അഗതികളെ ശുശ്രൂഷിക്കാനുള്ള ആഗ്രഹത്തോടെ അയർലൻഡിലെ ഡബ്ലിനിലെ കന്യാസ് ത്രീമഠത്തിൽ അന്തേവാസിയായി ആഗ്ന സ് ചേർന്നു . അവിടെവച്ചാണു തെരേസ എന്ന പേരു സ്വീകരിച്ചത് . കൊൽക്കത്ത യിലെ പാവങ്ങൾ " ബംഗാളി തെരേസ എന്നാണ് ആദ്യകാലങ്ങളിൽ അവരെ വിളിച്ചിരുന്നത് . 19 -ാം വയസ്സിൽ കൊൽക്കത്തയിലെത്തി . നഗരത്തിലെ ചേരികളായിരുന്നു പ്രവർത്ത നമേഖല . കുട്ടികൾക്കായി ക്രീക്ക്സ് ലൈനിലെ സ്കൂൾ തുടങ്ങിയാണ് സേവനങ്ങളുടെ തുടക്കം . നീല ബോർഡ റുള്ള വെള്ള സാരി ധരിച്ച് 1948 ഓഗസ്റ്റ് 17 ന് കൊൽ കത്ത കേന്ദ്രമാക്കി മദർ തെരേസ തുടക്കം കുറിച്ച് മിഷനറീസ് ഓഫ് ചാരിറ്റി ലോകമെങ്ങും ലക്ഷക്കണ ക്കിനു പാവങ്ങൾക്ക് അഭയവും ആശയ വുമായിത്തീർന്നു . 1951 ൽ ഇന്ത്യൻ പൗരത്വമെടുത്തു .1979 ൽ സമാധാനത്തിനു ള്ള നൊബേൽ സമ്മാനം ലഭിച്ചു . 1997 സെപ്റ്റംബർ അഞ്ചിന് 87 -ാം വയസ്സിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു വിയോഗം . കത്തോലിക്കാ സഭ മദർതെരേസയെ 2003 ൽ വാഴ്ത്തപ്പെട്ടവളും 2016 ൽ വിശുദ്ധയുമായി പ്രഖ്യാപിച്ചു .














